വസ്തുതാപരിശോധന: ബൊളീവകിയയിലെ കൊക്ക കർഷകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ കശ്‍മീരിലേതെന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നു
ഈ വൈറൽ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ വൈറൽ വീഡിയോക്ക് കശ്‍മീറുമായി ഒരു ബന്ധവുമില്ല. അത് ബൊളീവിയയിലെ ലാ പാസ്സ് നഗരത്തിൽനിന്നുള്ളതാണ്.
- By Vishvas News
- Updated: August 31, 2022

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): കശ്‍മീരിൽ സൈന്യത്തിനുനേരെ ഒരാൾ കല്ലെറിഞ്ഞപ്പോൾ സൈന്യം തിരിച്ച് വെടിവെക്കുന്നു എന്നപേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നു. ഈ വൈറൽ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ഈ വൈറൽ വീഡിയോക്ക് കശ്‍മീറുമായി ഒരു ബന്ധവുമില്ല. അത് ബൊളീവിയയിലെ ലാ പാസ്സ് നഗരത്തിൽനിന്നുള്ളതാണ്.
അവകാശവാദം:
ഈ വൈറൽ വീഡിയോ പങ്കുവെച്ച ട്വിറ്റെർ യൂസർ സണ്ണികുമാർ ബലിയൻ അതിന്റെ ആറ്റിക്കുറിപ്പായി ഹോകിണ്ടിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:” കശ്‍മീരിൽ സൈന്യത്തിനുനേരെ ഒരാൾ കല്ലെറിഞ്ഞപ്പോൾ സൈന്യം തിരിച്ച് അയാൾക്കുനേരെ വെടിവെക്കുന്നു.”
ഇതിന്റെ ആർക്കൈവ്ഡ് വേർഷൻ നിങ്ങൾക്ക് ഇവിടെ പരിശോധിക്കാം:
അന്വേഷണം:
ഈ വീഡിയോയുടെ പല കീഫ്രയിമുകളും എടുത്ത് ഞങ്ങൾ InVid ടൂൾ ഉപയോഗിച്ച് ഗൂഗിൾ റിവേഴ്‌സ് ഇമേജ് വഴി സെർച്ച് ചെയ്തു. അപ്പോൾ അൽ റോജോ വിവോ എന്ന പേരിലുള്ള ഒരു യുട്യൂബ് ചാനലിൽ ഞങ്ങൾ അതേ വീഡിയോ കണ്ടു. അത് അപ്‌ലോഡ് ചെയ്തത് 10 ഓഗസ്റ്റ്, 2022 -നാണ്. അതിന്റെ അടി ക്കുറിപ്പിൽ പറയുന്നത് അത് ബൊളീവിയയിൽനിന്നുള്ളതാണ് എന്നാകുന്നു. അവിടെ കാപ്പി കർഷകരും അധികൃതരും തമ്മിൽ ഒരു സംഘർഷമുണ്ടായി. അതിനിടയിൽ പ്രതിഷേധത്തിനിറങ്ങിയ കർഷകരിൽ ഒരാൾ പോലീസിനുനേരെ ബോംബെറിയാൻ ശ്രമിക്കുകയും എന്നാൽ അബദ്ധത്തിൽ ബോംബ് അയാളുടെ കയ്യില്നിന്നുതന്നെ പൊട്ടുകയും അയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ഞങ്ങൾ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ ഗൂഗിൾ സെർച്ചിൽ പ്രസ്തുത വൈറൽ വീഡിയോ സംബന്ധിച്ച ഒട്ടേറെ മാധ്യമ റിപ്പോർട്ടുകൾ കണ്ടു.
Redbolivision എന്ന വെബ്‌സൈറ്റിൽ പറയുന്നത് ഓഗസ്റ്റ് 8, 2022 -ന് ബൊളീവിയൻ നഗരമായ ലാ പാസിൽ വിപണി നിയന്ത്രണത്തിനെതിരെ കൊക്കോ കർഷകർ ഒരു പ്രതിഷേധപ്രകടനം നടത്തിയപ്പോൾ പ്രതിഷേധത്തിനിറങ്ങിയ കർഷകരിൽ ഒരാൾ പോലീസിനുനേരെ ബോംബെറിയാൻ ശ്രമിക്കുകയും എന്നാൽ അബദ്ധത്തിൽ ബോംബ് അയാളുടെ കയ്യില്നിന്നുതന്നെ പൊട്ടുകയും അയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അയാളുടെ ഇടത് കൈ നഷ്ടപ്പെട്ടു എന്നാണ് എഫ് 10 എച്ച്ഡി -ബൊളീവിയ എന്ന മാധ്യമം പറയുന്നത്. അയ്യാളുടെ പേര് പ്ലാസിഡോ കോട്ടോ എന്നാണ്. ഇതുസംബന്ധിച്ച മറ്റു വാർത്തകൾ ഇവിടെ കാണാം.
കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ ദൈനിക് ജാഗരൺ കാശ്മീർ കറസ്പോണ്ടന്റ് നവീൻ നവാസിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു , “ഈ വൈറൽ അവകാശവാദം തെറ്റാണ്. ഈ വീഡിയോ കാശ്മീരിൽനിന്നുള്ളതല്ല..”
അവസാനമായി ഈ വൈറൽ അവകാശവാദം പങ്കുവെച്ച ട്വിറ്റെർ യൂസർ സണ്ണി കുമാർ ബലിയനറെ സോഷ്യൽ സ്കാനിംഗും ഞങ്ങൾ നടത്തി. അയാൾക്ക് 361 ഫോളോവേഴ്സ് ഉണ്ടെന്നും 2016 ജൂലായ് മുതൽ അയാൾ ട്വിറ്ററിൽ സജീവമാണെന്നും വ്യക്തമായി.
निष्कर्ष: ഈ വൈറൽ അവകാശവാദം തെറ്റാണെന്ന് വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഈ വൈറൽ വീഡിയോക്ക് കശ്‍മീറുമായി ഒരു ബന്ധവുമില്ല. അത് ബൊളീവിയയിലെ ലാ പാസ്സ് നഗരത്തിൽനിന്നുള്ളതാണ്.
- Claim Review : കശ്‍മീരിൽ സദൈന്യത്തിനുനേരെ കല്ലെറിഞ്ഞപ്പോൾ സൈന്യം തിരിച്ച് വെടിവെച്ചു
- Claimed By : സണ്ണികുമാർ ബലിയൻ
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com