X
X

Fact Check: വസ്തുതാപരിശോധന:  ‘ഓപ്പറേഷൻ സിന്ദൂർ ’ സംബന്ധിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഐശ്വര്യ റായ് ബച്ചൻ ചോദ്യം ചെയ്യുന്ന വീഡിയോ ഒരു ഡീപ്ഫേക്ക് ആണ്.

‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട സൈനികനഷ്ടത്തെക്കുറിച്ച് ഐശ്വര്യ റായ് ബച്ചൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വ്യാജമാണെന്നും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നും വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷത്തിൽ അദ്ദേഹത്തിൻ്റെ പ്രബോധനങ്ങളെയും  തത്വങ്ങളെയും കുറിച്ച് സംസാരിക്കുകയായിരുന്നു നടി, തൻ്റെ പ്രസംഗത്തിൽ ഒരിടത്തും അത്തരം രാഷ്ട്രീയമോ സൈനികമോ ആയ ഒരു പ്രസ്താവനയും അവർ നടത്തിയിട്ടില്ല..

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) :  ‘ഓപ്പറേഷൻ സിന്ദൂർ ’-നിടെ ഇന്ത്യയുടെ സൈനിക സമ്പത്ത്  നഷ്ടമായെന്ന് ആരോപിക്കപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നടി ഐശ്വര്യ റായ് ബച്ചൻ പരസ്യമായി ചോദ്യം ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണിക്കുന്നു. പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നാല് റഫേൽ വിമാനങ്ങളും നിരവധി യുദ്ധവിമാനങ്ങളും രണ്ട് എസ്-400 സിസ്റ്റങ്ങളും 300 സൈനികരും നഷ്ടപ്പെട്ടത് എന്തുകൊണ്ടെന്ന് നടി ചോദിക്കുന്നതായി വീഡിയോയിൽ പറയുന്നു.

വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ ഈ വീഡിയോ വ്യാജമാണെന്ന് (ഡീപ്‌ഫേക്ക്)കണ്ടെത്തി. എ ഐ  ജനറേറ്റ് ചെയ്‌ത ഓഡിയോ ഫൂട്ടേജിൽ സൂപ്പർഇമ്പോസ് ചെയ്‌തുകൊണ്ടാണ് ഇത് ചെയ്തിട്ടുള്ളത് . ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളിൽ നിന്നുള്ളതാണ് യഥാർത്ഥ വീഡിയോ. ഐശ്വര്യ തൻ്റെ യഥാർത്ഥ പ്രസംഗത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ ‘ നെക്കുറിച്ചോ സൈനിക നഷ്ടത്തെക്കുറിച്ചോ പരാമർശിച്ചിട്ടില്ല.

വൈറൽ പോസ്റ്റിൽ എന്താണ് ?

user Shaveta_Meena_Adv’ 2025 നവംബർ 19-ന് വൈറൽ വീഡിയോ പങ്കിട്ടു. അതിൽ ഐശ്വര്യ റായ് ഇങ്ങനെ പറയുന്നത് കേൾക്കാം, ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്,എന്തുകൊണ്ടാണ് നമുക്ക് ആറ് ജെറ്റുകൾ പാകിസ്ഥാനുമായുള്ള പോരാട്ടത്തിൽ  നഷ്ടമായത്, എന്തുകൊണ്ടാണ് നമുക്ക് നാല് റഫേലുകൾ  നഷ്ടമായത്? എന്തിനാണ്  രണ്ട് എസ് -400 സംവിധാനങ്ങൾ നഷ്ടമായത്? എന്തിന് 300 സൈനികരെ  നഷ്ടമായി? പ്രധാനമന്ത്രി നരേന്ദ്ര മോഡി, സിനിമാവ്യവസായം രാഷ്ട്രീയത്തിൽ ഇടപെടാറില്ല. പക്ഷെ, ഇത്അ രാജ്യം അറിയാൻ  ആഗ്രഹിക്കുന്നു.” 

വീഡിയോ പങ്കിട്ടുകൊണ്ട് ഉപയോക്താവ് എഴുതി, “ബ്രേക്കിംഗ് ന്യൂസ്: ഗോഡി മീഡിയ ഇപ്പോൾ ഈ ക്ലിപ്പ് നീക്കം ചെയ്യാൻ നിർബന്ധിതരാകുന്നു. ഐശ്വര്യ റായ് പുട്ടപർത്തിയിൽ വച്ച് പ്രധാനമന്ത്രി മോദിയോട് വളരെ മൂർച്ചയുള്ള ചില ചോദ്യങ്ങൾ ചോദിച്ചു. മാധ്യമപ്രവർത്തകൻ സഞ്ജീവ് ശുക്ല ഈ ക്ലിപ്പ് ഒരു പ്രസ് ഗ്രൂപ്പിൽ പുറത്തുവിട്ടു.”

 പ്രസ്തുത പോസ്റ്റിന്റെ ആർക്കൈവ്ഡ് ലിങ്ക് കാണാം here.

അന്വേഷണം:

വൈറലായ വീഡിയോ പരിശോധിച്ചുറപ്പിക്കുന്നതിനായി, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി, ഐശ്വര്യയിൽ നിന്ന് അത്തരം പ്രസ്താവനകളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല.

2025 നവംബർ 19-ന് ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളിൽ നിന്ന് ശ്രീ സത്യസായി ഹിന്ദി (हिन्दी) എന്ന YouTube  ചാനലിൽ അപ്‌ലോഡ് ചെയ്‌ത പൂർണ്ണമായ വീഡിയോയിലേക്ക് ഒരു റിവേഴ്‌സ് ഇമേജ് സെർച്ച് ഞങ്ങളെ  നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐശ്വര്യ റായ് ബച്ചനും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത ശതാബ്ദി പരിപാടിയുടെ മുഴുവൻ തത്സമയ സ്ട്രീമും ചാനൽ പങ്കിട്ടു. മുഴുവൻ ചടങ്ങും  ഏകദേശം 3.25 മണിക്കൂർ നീണ്ടുനിൽക്കും. ഏകദേശം 2.6 മണിക്കൂർ മാർക്ക് ഐശ്വര്യ വേദിയിലെത്തി, ഏകദേശം 2.14 മണിക്കൂർ വരെ അവർ സംസാരിച്ചു. ഈ സമയത്ത്, ശ്രീ സത്യസായി ബാബയുടെ പ്രബോധനങ്ങൾക്കുപുറമെ, അച്ചടക്കം, അർപ്പണബോധം, ഭക്തി എന്നിവയെക്കുറിച്ച് ഐശ്വര്യ സംസാരിച്ചു. മുഴുവൻ വീഡിയോയിലും ഒരിടത്തും അവൾ ഓപ്പറേഷൻ സിന്ദൂറിനെ  പരാമർശിച്ചിട്ടില്ല.

ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷവേളയിൽ ഐശ്വര്യയുടെ പ്രസംഗത്തെക്കുറിച്ച് നിരവധി വാർത്തകൾ ഞങ്ങൾ കണ്ടെത്തി. ‘ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ സൈനികനഷ്ടങ്ങളെക്കുറിച്ചോ അവർ പരാമർശിച്ചതായി അതിലൊന്നും ഇല്ല. 

ഞങ്ങളുടെ അന്വേഷണം തുടർന്നുകൊണ്ട്  ഞങ്ങൾ വീഡിയോ ശ്രദ്ധാപൂർവ്വം പരിശോധിച്ചു. ശരിയായ ലിപ്-സിങ്കിൻ്റെ അഭാവം ഞങ്ങൾ അതിൽ ശ്രദ്ധിച്ചു, കൂടാതെ ഓഡിയോ റോബോട്ടിക് സൃഷ്ടിയായി തോന്നി, ഇത് എ ഐ  കൃത്രിമത്വം സൂചിപ്പിക്കുന്നു.

സ്ഥിരീകരിക്കാൻ, ഞങ്ങൾ ഞങ്ങളുടെ പങ്കാളിയായ, ട്രസ്റ്റഡ് ഇൻഫർമേഷൻ അലയൻസിൻ്റെ (TIA) സംരംഭമായ ഡീപ്‌ഫേക്ക്  അനാലിസിസ് യൂണിറ്റുമായി   (DAU)  ബന്ധപ്പെട്ടു. DAU യുടെ വിദഗ്ധ സംഘം വീഡിയോ വിശകലനം ചെയ്തു. ഹൈവ്  എ ഐ  ഡീപ്‌ഫേക്ക് ഡിറ്റക്ടർ  എന്ന ഡിറ്റക്ഷൻ ടൂൾ, എ ഐ  ഉപയോഗിച്ച് വീഡിയോട്രാക്കിൽ കൃത്രിമം കാണിച്ച   രണ്ട് ടൈംകോഡുകൾ കണ്ടെത്തി. 

സ്വിസ് ഡീപ്-ടെക് കമ്പനിയായ Aurigin.ai ഓഡിയോയുടെ 50% ഡീപ്ഫേക്ക് ആണെന്ന്  റിപ്പോർട്ട് ചെയ്തു.

ഇത് സ്ഥിരീകരിക്കുന്നതിനായി ഞങ്ങൾ എ ഐ യിലും വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും പ്രവർത്തിക്കുന്ന ഗവേഷകനായ അസ്ഹർ മച്ച്‌വെയുമായും സംസാരിച്ചു. എ ഐ  ഉപയോഗിച്ചാണ് വീഡിയോ എഡിറ്റ് ചെയ്തതെന്ന്   അദ്ദേഹം സ്ഥിരീകരിച്ചു.

deepak_choudhary1616 എന്ന വൈറൽ വീഡിയോ പങ്കിട്ട  ഉപയോക്താവിന് 34 ഫോളോവേഴ്‌സ് ഉണ്ട്.

निष्कर्ष: ‘ഓപ്പറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട സൈനികനഷ്ടത്തെക്കുറിച്ച് ഐശ്വര്യ റായ് ബച്ചൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വ്യാജമാണെന്നും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നും വിശ്വാസ് ന്യൂസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷത്തിൽ അദ്ദേഹത്തിൻ്റെ പ്രബോധനങ്ങളെയും  തത്വങ്ങളെയും കുറിച്ച് സംസാരിക്കുകയായിരുന്നു നടി, തൻ്റെ പ്രസംഗത്തിൽ ഒരിടത്തും അത്തരം രാഷ്ട്രീയമോ സൈനികമോ ആയ ഒരു പ്രസ്താവനയും അവർ നടത്തിയിട്ടില്ല..

  • Claim Review : 'ഓപ്പറേഷൻ സിന്ദൂർ 'നെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഐശ്വര്യ റായ് ബച്ചൻ ചോദ്യം ചെയ്യുന്നു 
  • Claimed By : X user ‘Shaveta_Meena_Adv’
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later