വസ്തുതാപരിശോധന: ഈ പെൺകുട്ടിയെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്വന്തം കടുംബത്തോടൊപ്പം ചേർത്തു. 2016 -ലെ വൈറലായ ഈ ചിത്രത്തോടൊപ്പമുള്ള അവകാശവാദം വ്യാജം
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമെന്ന് തെളിഞ്ഞു. നാഗ്പൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റുഫോമിൽ ഒറ്റപ്പെട്ടുപോയ ഈ പെൺകുട്ടിയുടെ ഫോട്ടോ 2016 -ലേതാണ്. ഈ ഫോട്ടോ ഒരു റെയിൽവേ ഉദ്യോഗസ്ഥർ വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്യുകയും 20 മിനിറ്റുകൾക്കുള്ളിൽ അത് വൈറലാകുകയും ചെയ്തു. താമസിയാതെ റെയിൽവേ പോലീസ് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയും കുട്ടിയെ തിരികെ ഏല്പിക്കുകയും ചെയ്തു.
- By Vishvas News
- Updated: August 29, 2022

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഒരു വനിതാ റെയിൽവേ പോലീസിനോടൊപ്പം കരഞ്ഞുകൊണ്ടുനിൽക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. സ്വന്തം കുടുംബത്തിൽനിന്നും ഒറ്റപ്പെട്ടുപോയ ആ കുട്ടിയെ കുടുംബത്തോടൊപ്പം എത്തിക്കാൻ സഹായമഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു കുറിപ്പും അതോടോപ്പമുണ്ട്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഇത് വ്യാജമെന്ന് തെളിഞ്ഞു. 2016 -ൽ നാഗ്പൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റുഫോമിൽ കണ്ടെത്തിയ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയുടെ ചിതമാണിത്. ഈ ചിത്രം അതിവേഗം ഫേസ്ബുക്കിലും പിന്നീട് വാട്ട്സാപ്പിലും വൈറലായി. 20 മിനിറ്റിനുള്ളിൽത്തന്നെ ആ കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞു. കുട്ടിയെ അവരെ ഏല്പിക്കുകയും ചെയ്തു.
എന്താണ് വൈറൽ പോസ്റ്റിലുള്ളത്?
ഞങ്ങളുടെ +91 95992 99372.എന്ന ചാറ്റ്ബോട്ട് നമ്പറിൽ ഈ അവകാശവാദം ഞങ്ങൾ കണ്ടു. പരിശോധിച്ചപ്പോൾ ഇത് ഫേസ്‌ബുക്കിൽ വൈറലാണെന്ന് മനസ്സിലായി. ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു:” മുമ്പൈയിൽനിന്ന് വരുന്ന ഒരു ട്രെയിനിൽ ബെല്ലാരിയിൽ വെച്ചാണ് ഈ പെൺകുട്ടിയെ കണ്ടത്. സോണൽ പാടെ എന്നാണ് അവളുടെ പേര്. ദയവായി അവളുടെ വിവരങ്ങൾ പങ്കുവെക്കുക.ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുക. അവളെ അവളുടെ കുടുംബത്തോടൊപ്പം വീണ്ടും ഒന്നിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.”
ഈ പോസ്റ്റിന്റെ ആർക്കൈവ് ലിങ്ക് ഇവിടെ കാണാം.
അന്വേഷണം ;
സത്യാവസ്ഥ പരിശോധിക്കാനായി ഞങ്ങൾ ഈ ചിത്തത്തിന്റെ ഗൂഗിൾ റിവേഴ്‌സ് ഇമേജ് നടത്തി.indianexpress.com. -ലെ 2016 -ലെ ഒരു റിപ്പോർട്ടിൽ ഞങ്ങൾ ചിത്രം കണ്ടെത്തി. ആ വാർത്തയിൽ പറയുന്നു “നാലുവയസ്സുള്ള അവാനി ജെയിൻ എന്ന പെൺകുട്ടി താൻ നാഗ്പൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റുഫോമിൽ ഒറ്റപ്പെട്ടുപോയ വിവരം ഒരു റെയിൽവെ പോലീസ് ഉദ്യോഗസ്ഥയോട് പറയുന്നതാണ് ചിത്രം. ഉടനടി റെയിൽവെ ആ വിവരം ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഷെയർ ചെയ്തു. കുട്ടി ഒരു റെയിൽവേ പോലീസ് ഉദ്യോഗസ്ഥയുടെ കൈ പിടിച്ച് നിൽക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ഈ ഫോട്ടോ ഒരു റെയിൽവേ ഉദ്യോഗസ്ഥർ ഷെയർ ചെയ്യുകയും മിനിറ്റുകൾക്കുള്ളിൽ 200 -ൽ പരം വാട്ടസ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയും ചെയ്തു. 20 മിനിറ്റുകൾക്കുള്ളിൽ ചിത്രം വൈറലായി. അമ്മയോടും കുടുംബത്തോടുമൊപ്പം നാഗ്പൂരിൽനിന്നും ഭോപ്പാലിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുട്ടി. ഒടുവിൽ റെയിൽവേ അധികൃതർ കുട്ടിയെ സുനയന ജെയിൻ എന്ന് പേരുള്ള അവളുടെ അമ്മയുടെ അടുത്തെത്തിച്ചു.
സത്യാവസ്ഥ പരിശോധിക്കാനായി ഞങ്ങൾ ഈ ചിത്തത്തിന്റെ എ എൻ ഐയുടെ നാഗ്പുർ കറസ്പോണ്ടന്റ് സൗരഭ് ജോഷിയുമായി ഞങ്ങൾ ഇതിനെപറ്റി ചോദിച്ചു. “ഈ ഫോട്ടോ 2016-ലേതാണ്. അമ്മയോടും കുടുംബത്തോടുമൊപ്പം നാഗ്പൂരിൽനിന്നും ഭോപ്പാലിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുട്ടി. അതിനിടയിൽ കാണാതായ കുട്ടിയെ റെയിൽവേ പോലീസ് കണ്ടെത്തുകയും കുടുംബത്തെ ഏല്പിക്കുകയും ചെയ്തു,” അദ്ദേഹം വ്യക്തമാക്കി.
അവസാനമായി വിശ്വാസ് ന്യൂസ് ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ പങ്കുവെച്ച ഗജൻ ഫറിന്റെ സോഷ്യൽ സ്കാനിംഗ് നടത്തി. അയാൾ ദൽഹി നിവാസിയാണ്.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമെന്ന് തെളിഞ്ഞു. നാഗ്പൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റുഫോമിൽ ഒറ്റപ്പെട്ടുപോയ ഈ പെൺകുട്ടിയുടെ ഫോട്ടോ 2016 -ലേതാണ്. ഈ ഫോട്ടോ ഒരു റെയിൽവേ ഉദ്യോഗസ്ഥർ വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഷെയർ ചെയ്യുകയും 20 മിനിറ്റുകൾക്കുള്ളിൽ അത് വൈറലാകുകയും ചെയ്തു. താമസിയാതെ റെയിൽവേ പോലീസ് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയും കുട്ടിയെ തിരികെ ഏല്പിക്കുകയും ചെയ്തു.
- Claim Review : : മുമ്പൈയിൽനിന്ന് വരുന്ന ഒരു ട്രെയിനിൽ ബെല്ലാരിയിൽ വെച്ചാണ് ഈ പെൺകുട്ടിയെ കണ്ടത്. സോണൽ പാടെ എന്നാണ് അവളുടെ പേര്. ദയവായി അവളുടെ വിവരങ്ങൾ പങ്കുവെക്കുക.ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുക. അവളെ അവളുടെ കുടുംബത്തോടൊപ്പം വീണ്ടും ഒന്നിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും
- Claimed By : ഗജൻ ഫർ
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com