വസ്തുതാ പരിശോധന: ബംഗ്ളാദേശിൽനിന്നുള്ള പഴയ ചിത്രം ഇന്ത്യയുടെ പേരിൽ വൈറലാകുന്നു
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ അത് വ്യാജമെന്ന് വ്യക്തശമായി. യഥാർത്ഥത്തിൽ ആ ചിത്രം ബംഗ്‌ളാദേശിൽനിന്ന് ഉള്ളതാണ്. ആ ചിത്രത്തിന് ഇന്ത്യയുമായി ഒരു ബന്ധവുമില്ല.
- By Vishvas News
- Updated: September 30, 2022

ന്യൂ ഡൽഹി , വിശ്വാസ് ന്യൂസ് . വിശ്വാസ് ന്യൂസിന് അതിന്റെ ടിപ്‌ലൈൻ ചാറ്റ്ബോട്ട് നമ്പർ +91 95992 99372-ൽ ഒരു അവകാശവാദം ലഭിച്ചു. അതിൽ കാണിച്ചിരിക്കുന്ന ഒരു ചിത്രത്തിന്റെ സത്യാവസ്ഥ പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകുന്ന ഒരു മരപ്പലകയിൽ ഒരു സ്ത്രീ തന്റെ രണ്ട് കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്യുന്നത് ചിത്രത്തിൽ കാണാം. പ്രസ്തുത പോസ്റ്റിൽ പറയുന്നത് ആ ചിത്രം ഇന്ത്യയിൽനിന്ന് ള്ളതാണെന്നാണ്. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ അത് വ്യാജമെന്ന് വ്യക്തശമായി. യഥാർത്ഥത്തിൽ ആ ചിത്രം ബംഗ്‌ളാദേശിൽനിന്ന് ഉള്ളതാണ്.
എന്താണ് വൈറലാകുന്നത്?
വിശ്വാസ് ന്യൂസിന് അതിന്റെ ടിപ്‌ലൈൻ ചാറ്റ്ബോട്ട് നമ്പർ +91 95992 99372-ൽ ആണ് പ്രസ്തുത അവകാശവാദം ലഭിച്ചത്. ഫോട്ടോയിന്മേലുള്ള കുറിപ്പിൽ പറയുന്നു:” ഇന്നത്തെ ഇന്ത്യയുടെ സജീവ ചിത്രം. ശരി, ഇതുകൊണ്ട് നാം ഇനി എന്ത് ചെയ്യണം … യുനിങ്ങൾ ഒരു ക്ഷേത്രം നിർമിക്കുക .”
അന്വേഷണം:
വിശ്വാസ് ന്യൂസ് ഗൂഗിൾ റിവേഴ്‌സ് ഇമേജ് ഉപയോഗിച്ച് ഈ ചിത്രം സെർച്ച് ചെയ്തു. 2017 -ൽ ഒരു വാർത്തയോടൊപ്പം ഈ ചിത്രം daily-sun.com-ൽ കണ്ടെത്തി. പ്രസ്തുത വാർത്ത അനുസരിച്ച് ആ ചിത്രം ബംഗ്ളാദേശിലെ ഒരു വെള്ളപ്പൊക്കത്തിന്റേതാണ്.

മറ്റൊരു ബംഗ്ളാദേശി ന്യൂസ് വെബ്സൈറ്റ് ആയ thefinancialexpress.com.bd -യിലും 2017-ലെ ഈ വാർത്ത കണ്ടെത്തി. അതിൽ പറയുന്നതനുസരിച്ച് ചിത്രം ബംഗ്ലാദേശിൽനിന്ന് ഫോട്ടോജേണലിസ്റ്റ് ഷംസുൽ ഹഖ് സുജ പകർത്തിയതാണ്. ഷംസുൽ ഹഖ് സുജ ഒരു ബംഗ്ളാദേശി ഫോട്ടോജേണലിസ്റ്റ് ആണ്.


സ്ഥിരീകരണത്തിനായി ഞങ്ങൾ പ്രസ്തുത ചിത്രം എടുത്ത ഫോട്ടോഗ്രാഫർ ഷംസുൽ ഹഖ് സുജയെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു “ 19/7/2016 നാണ് ഞാൻ ബംഗ്ളാദേശിലെ കുറുഗ്രാം ജില്ലയിൽനിന്ന് ഈ ചിത്രം എടുത്തത്. എന്നെ ബംഗ്ളാദേശിന്റെ വടക്ക് പടിഞ്ഞാറൻ മർഖലയിലെ വെള്ളപ്പൊക്കം കവർ ചെയ്യാൻ നിയോഗിക്കപ്പെട്ടതാതിരുന്നു . എന്തോ ഭക്ഷണം പാകം ചെയ്യുന്നതായി തന്റെ കുട്ടികളെ വിശ്വസിപ്പിച്ഛ്ച്ചുകൊണ്ട് ആ ‘അമ്മ വെള്ളം തിളപ്പിക്കുകയായിരുന്നു. വളരെ അധികം അനുകമ്പ ഉണർത്തുന്നതായിരുന്നു ആ ദൃശ്യം. ആ ചിത്രം എടുത്തശേഷം ഞാനും സംഘവും ആ അമ്മയ്ക്കും കുട്ടികൾക്കും ഭക്ഷണവും താമസിക്കാനുള്ള ഇടവും നൽകി. “
തെറ്റായ അവകാശവാദവുമായാണ് പലരും ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. .അവരിൽ ഒരാൾ ‘മുംതാസ് ബീഗം മുംതാസ് ’ എന്ന ഫേസ്ബുക്ക് യൂസർ ആയിരുന്നു. പ്രൊഫയിൽ അനുസരിച്ച് പ്രസ്തുത യൂസർ ബിഹാറിൽനിന്നുള്ള ആളാണ്..
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ അത് വ്യാജമെന്ന് വ്യക്തശമായി. യഥാർത്ഥത്തിൽ ആ ചിത്രം ബംഗ്‌ളാദേശിൽനിന്ന് ഉള്ളതാണ്. ആ ചിത്രത്തിന് ഇന്ത്യയുമായി ഒരു ബന്ധവുമില്ല.
- Claim Review : ഇന്ത്യയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രം
- Claimed By : ഫേസ്‌ബുക്ക് യൂസർ മുംതാസ് ബീഗം മുംതാസ്
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com