വസ്തുത പരിശോധന: വാറങ്കലിൽ മൂന്ന് വർഷം മുമ്പ് നടന്ന ഒരു സംഭവം ഇപ്പോൾ വർഗീയ നിറം കലർത്തി വൈറലാകുന്നു
വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു. മൂന്ന് വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ വർഗീയ സ്പർദ്ധ വളർത്താനായി ഇപ്പോൾ ഉപയോഗിക്കുകയാണ്.
- By Vishvas News
- Updated: January 30, 2022

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): തെലങ്കാനയിൽ ഉച്ചഭാഷിണി ഉപയോഗം ഇഷ്ടമല്ലാത്ത ഒരു ഇസ്‌ലാം പുരോഹിതന്‍ അതിന്റെ പേരിൽ ഒരു ഹിന്ദുപുരോഹിതനെ കൊലപ്പെടുത്തി എന്നൊരു വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ഈ സംഭത്തെക്കുറിച്ച് മാധ്യമങ്ങൾ മൗനം പാലിക്കുകയാണെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു. മൂന്ന് വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ വർഗീയ സ്പർദ്ധ വളർത്താനായി ചിലർ ഇപ്പോൾ ഉപയോഗിക്കുകയാണ്.
എന്താണ് വൈറൽ പോസ്റ്റിലുള്ളത് ?
ഫേസ്ബുക് യൂസർ മഹന്ത് ശ്രീ ശ്രീ ഭവേഷാനന്ദ് നവമ്പർ 26 അപ്ലോഡ് ചെയ്ത വീഡിയോവിൽ അവകാശപ്പെടുന്നു : ‘എന്തുകൊണ്ടാണ് ഈ വാർത്ത വൈറൽ ആകാതിരുന്നത് …? എന്തുകൊണ്ട് #വാർത്താചാനലുകൾ ഇതിനെപറ്റി മൗനം പാലിച്ചു ??? *തെലങ്കാനയിൽ ഒരു #മൗലവി “ഉച്ചഭാഷിണിയുടെ ശബ്ദം ഇഷ്ടപ്പെടാത്തതിന്റെ പേരിൽ ഒരു ഹിന്ദു പുരോഹിതനെ വധിച്ചു. ”
ഈ പോസ്റ്റിന്‍റെ ആർക്കൈവ് ലിങ്ക് കാണാം, ഇവിടെ.
അന്വേഷണം
ഈ പോസ്റ്റിന്റെ സത്യാവസ്ഥ പരിശോധിക്കാനായി വിശ്വാസ് ന്യൂസ് ഗൂഗിൾ ഓപ്പൺ സെർച്ചിൽ അന്വേഷണം നടത്തി. ഈ വൈറൽ വീഡിയോവിൽ ,കൊല്ലപ്പെട്ട പുരോഹിതന്റെ പേര് സത്യനാരായണ തിവാരി എന്നാണെന്നും കൊല നടത്തിയത് ഇമാം സാദിക്ക് ഹുസ്സൈൻ ആണെന്നും പറയുന്നു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ഞങ്ങൾ ന്യൂസ് 18, ആജ് തക്ക് എന്നിവയുടെ വെബ്‌സൈറ്റിൽ കണ്ടു. . 2018 നവമ്പർ 3-ന് വന്ന ന്യൂസ്18 ലേഖനത്തിൽ പറയുന്നു , ”വാറങ്കലിൽ സാദിക്ക് ഹുസ്സൈൻ എന്നൊരാൾ പുരോഹിതനായ സത്യനാരായണ ശർമയോട് തകന്റെ അമ്മക്ക് പ്രശനമുണ്ടാക്കുന്നതിനാൽ ഉച്ചഭാഷിണി ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. പുരോഹിതൻ വഴങ്ങാതെ വന്നപ്പോൾ സാദിക്ക് അദ്ദേഹത്തെ ആക്രമിച്ഛ്ച്ചു. മുഴുവൻ സ്റ്റോറിയും ഇവിടെ വായിക്കാം.
2018 നവമ്പർ 2-ന് വന്ന ആജ് തക്ക് ലേഖനത്തിൽ പറയുന്നു , ” ആന്ധ്രാപ്രദേശിലെ വാറങ്കലിൽ ഒരു ഇമാം ഒരു ഹിന്ദു പുരോഹിതനെ ഉച്ചഭാഷിണി ഉപയോഗം ഇഷ്ടമല്ലാത്ത ഒരു ഇസ്‌ലാം പുരോഹിതന്‍ അതിന്റെ പേരിൽ ആക്രമിച്ച് പരിക്കേൽപിക്കുകയും തുടർന്ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.”
ആജ് തക്ക് വാർത്തയിൽ ഉപയോഗിച്ച പുരോഹിതന്റെ അതേ ഫോട്ടോ തന്നെയാണ് ഈ വൈറൽ പോസ്റ്റിലും ഉപയോഗിച്ചിട്ടുള്ളത്. ന്യൂസ് 18 , ആജ് തക്ക് എന്നിവയുടെ വാർത്ത 2018 -ലേതാണെന്ന് ശ്രദ്ധിക്കുക. അതായത് ഈ സംഭവം മൂന്ന് വർഷം പഴക്കമുള്ളതാണ്.
തുടർന്നുള്ള അന്വേഷണത്തിൽ വിശ്വാസ് ന്യൂസ് പ്രാദേശിക പത്രപ്രവർത്തകനായ വാറങ്കലിലെ രവി ചന്ദ്രയുമായി സംസാരിച്ചു. സമീപകാലത്തത്തൊന്നും നടന്ന സംഭവമല്ല വൈറൽ പോസ്റ്റിൽ ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാനമായ ഒരു സംഭവം 2018 -ൽ നടന്നിട്ടുണ്ട്. ആ സംഭവവുമായി ബന്ധപ്പെട്ടതാണ് വൈറൽ പോസ്റ്റ് എന്ന അദ്ദേഹം സ്ഥിരീകരിച്ചു,
മഹന്ത് ശ്രീ ശ്രീ ഭവേഷാനന്ദ് എന്നൊരു യൂസർ ആൺ ഫേസ്‌ബുക്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. അയാൾക്ക് 17000-ൽ ഏറെ ഫോളോവേഴ്സ് ഉണ്ട്.
निष्कर्ष: വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ ഈ പോസ്റ്റ് വ്യാജമാണെന്ന് തെളിഞ്ഞു. മൂന്ന് വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ വർഗീയ സ്പർദ്ധ വളർത്താനായി ഇപ്പോൾ ഉപയോഗിക്കുകയാണ്.
- Claim Review : തെലങ്കാനയിലെ ഒരു #മൗലവി
- Claimed By : ശ്രീ ശ്രീ ഭവേഷാനന്ദ്
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com