വസ്തുതാപരിശോധന: ടി ടി ഇ യാത്രക്കാരോട് മോശമായി പെരുമാറി എന്നവകാശപ്പെടുന്ന ഈ വൈറൽ വീഡിയോ തമിഴ്നാട്ടില്നിന്നുള്ളതല്ല, ഡൽഹ-പട്ന ട്രെയിനിൽനിന്നുള്ളതാണ്.
- By Vishvas News
- Updated: March 27, 2023

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): ഒരു ടിക്കറ്റ് ചെക്കർ (ടിടിഇ – ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ) ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനോട് മോശമായി പെരുമാറുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയാണ്. മോശം പെരുമാറ്റത്തിന് വിധേയരാകുന്നത് ബീഹാറിൽനിന്നുള്ള തൊഴിലാളികളാണ് എന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കിടുന്നത്. ഇത് തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ അവകാശവാദത്തോടെയാണ് ഇപ്പോൾ ഷെയർ ചെയ്യുന്നത്. ബിഹാറിലെ ദനാപൂരിലാണ് വീഡിയോയിൽ കാണിച്ചിരിക്കുന്ന സംഭവം. വീഡിയോ ഷൂട്ട് ചെയ്ത യൂട്യൂബറും ക്യാമറയിൽ ഇക്കാര്യം സ്ഥിരീകരിച്ച.
അവകാശവാദം:
ഫേസ്ബുക്ക് പേജ് ഗോരഖ്പുരിയ (ആർക്കൈവ് ലിങ്ക്) മാർച്ച് 9 ന് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് അപ്‌ലോഡ് ചെയ്തു, “ഇങ്ങനെയാണ് ചിലർ തമിഴ്‌നാട്ടിൽ നിന്ന് പലായനം ചെയ്യുന്ന ബിഹാറികൾക്ക് ടിടി ടിക്കറ്റ് നൽകുന്നത്. ടിടിയുടെ അത്തരം പെരുമാറ്റം ശരിയാണോ? ആ ടിടിഇ യൂണിഫോമി പോലും ധരിച്ചിട്ടില്ല.”
സിന്റു തിവാരി എന്ന ട്വിറ്റർ ഉപയോക്താവ് മാർച്ച് 8 ന് വീഡിയോ ക്ലിപ്പ് അപ്‌ലോഡ് ചെയ്തു, “ഇങ്ങനെയാണ് ചിലർ തമിഴ്‌നാട്ടിൽ നിന്ന് പലായനം ചെയ്യുന്ന ബിഹാറികൾക്ക് ടിടി ടിക്കറ്റ് നൽകുന്നത്. ടിടിയുടെ അത്തരം പെരുമാറ്റം ശരിയാണോ, അയാൾ തൻറെ യൂണിഫോമി പോലും ധരിച്ചിട്ടില്ല.”
അന്വേഷണം:
വിശ്വാസ് ന്യൂസ് ആദ്യം വൈറലായ വീഡിയോ ശ്രദ്ധയോടെ വീക്ഷിച്ചു. വീഡിയോയിൽ ഒരാൾ സമ്പൂർണ ക്രാന്തി സൂപ്പർഫാസ്റ്റ് ട്രെയിനിനെ പരാമർശിക്കുന്നത് കേൾക്കാം. തുടർന്ന് ഞങ്ങൾ പോസ്റ്റിന്റെ കമന്റ് വിഭാഗം സ്കാൻ ചെയ്തു. ഒരു കമന്റിൽ, മാർച്ച് 9 ന് ദനാപൂർ ഡിവിഷനിലെ ഡിആർഎമ്മിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ റെയിൽവേ ഡിപ്പാർട്ട്മെന്റ് ടാഗ് ചെയ്തു, സാം ഭാവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണെന്ന് പറഞ്ഞു.കൂടാതെ, കമന്റുകളിൽ, ഈ ട്രെയിൻ ന്യൂഡൽഹിക്കും പട്‌നയ്ക്കും ഇടയിൽ ഓടുന്നുവെന്നും വൈറൽ ക്ലെയിം വ്യാജമാണെന്നും പലരും എടുത്തുകാണിച്ചു.

സെർച്ചിനിടയിൽ ,”റൺ ഓൺ ട്രാക്ക്”എന്ന പേരിലുള്ള ഒരു ട്വിറ്റർ ഹാൻഡിൽ മാർച്ച് 13 ന് വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട ട്വിറ്റർ പോസ്റ്റ് റീട്വീറ്റ് ചെയ്തു, “ഞാൻ ഈ വീഡിയോ റെക്കോർഡുചെയ്‌തു. ഇതാണ് ഡല്ഹിയില്നിന്നും പട്നയിലേക്ക് പോകുന്ന സമ്പൂർണ ക്രാന്തിന്റെ വീഡിയോ.ഇതിന് തമിഴ്‌നാട് സംസ്ഥാനവുമായി യാതൊരു ബന്ധവുമില്ല. എല്ലാ ആളുകളും ഹോളി ആഘോഷിക്കാൻ ഡൽഹിയിൽ നിന്ന് ബീഹാറിലേക്ക് പോവുകയായിരുന്നു.”
അന്വേഷണം മുന്നോട്ട് കൊണ്ടുപോയി ഞങ്ങൾ യൂട്യൂബിൽ “റൺ ഓൺ ട്രാക്ക്” ചാനൽ സെർച്ച് ചെയ്തു. 2023 മാർച്ച് 3-ന് മുഴുവൻ വീഡിയോയും ഈ ചാനലിൽ അപ്‌ലോഡ് ചെയ്‌തു. ന്യൂഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പോകുന്ന സമ്പൂർണ ക്രാന്തി എക്‌സ്പ്രസ് ട്രെയിനിന്റെ ജനറൽ ബോഗിയുടെ അവസ്ഥയെക്കുറിച്ച് യൂട്യൂബർ വീഡിയോയിൽ വിശദീകരിച്ചു.
“റൺ ഓൺ ട്രാക്ക്” എന്ന യൂട്യൂബ് ചാനലിന്റെ മോഡറേറ്ററായ ഗണേഷുമായി വിശ്വാസ് ന്യൂസ് ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു, “വൈറൽ ക്ലിപ്പ് യഥാർത്ഥ വീഡിയോയുടെ അപൂർണ്ണമായ ഭാഗമാണ്. അതിന് തമിഴ്നാടുമായി ഒരു ബന്ധവുമില്ല. ഇത് സമ്പൂർണ ക്രാന്തി സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ വീഡിയോ ആണ്. ഹോളിക്ക് മുമ്പ് ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പോകുന്ന ഈ ട്രെയിനിൽ വലിയ തിരക്കായിരുന്നു. ബിഹാറിലെ ദനാപൂരിലാണ് ടിടിഇ സംഭവം.”
അന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ “ഗോരഖ്പുരിയ”എന്ന ഫേസ്ബുക്ക് പേജിന്റെ സോഷ്യൽ സ്‌കാനിംഗ് നടത്തി. 3.87 ലക്ഷം പേർ ഈ പേജ് പിന്തുടരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. നിരവധി തരം വൈറൽ ഉള്ളടക്കങ്ങൾ ഈ പേജിൽ ഉണ്ട്.
നിഗമനം: യാത്രക്കാരോട് മോശമായി പെരുമാറുന്ന ടിടിഇയുടെ വീഡിയോയ്ക്ക് തമിഴ്നാടുമായി ബന്ധമില്ലെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. ന്യൂഡൽഹിയിൽ നിന്ന് പിയിലേക്ക് പോവുകയായിരുന്ന സമ്പൂർണ ക്രാന്തി എക്‌സ്പ്രസിലാണ് സംഭവം.
- Claim Review : തമിഴ്‌നാട്ടിലെ ബീഹാർ കുടിയേറ്റാത്തതൊഴിലാളികളോട് ടി ടി ഇ മോശമായി പെരുമാറി
- Claimed By : ഫേസ്‌ബുക്ക് പേജ് Gorakhpuria
- Fact Check : Misleading

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com