വസ്തുത പരിശോധന: ഗണിത അധ്യാപികയെ സന്ദർശിക്കുന്ന മുൻ വിദ്യാർത്ഥിയൂടെ വൈറൽ വീഡിയോ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ അല്ല
ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചൈ തന്റെ പ്രിയപ്പെട്ട കണക്ക് അധ്യാപിക മോളി അബ്രഹാമിനെ സന്ദർശിക്കാൻ പോകുന്നു എന്ന് പറഞ്ഞു പ്രചരിക്കുന്ന വൈറൽ വീഡിയോ വ്യാജമാണ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയല്ല ഐസി 3 യുടെ സ്ഥാപകനായ ഗണേഷ് കോഹ്ലിയാണ് വീഡിയോയിൽ.
- By Vishvas News
- Updated: August 31, 2020

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്): സോഷ്യൽ മീഡിയയിൽ ഒരു വൈറൽ പോസ്റ്റ് അവകാശപ്പെടുന്നത് ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചൈ തന്റെ പ്രിയപ്പെട്ട കണക്ക് അധ്യാപിക മോളി അബ്രഹാമിനെ കാണാൻ പോകുന്നു എന്നാണ്. വിശ്വാസ് ന്യൂസ് യൂട്യൂബിൽ ആദ്യം വീഡിയോ കണ്ടെത്തി. ഞങ്ങളുടെ അന്വേഷണത്തിൽ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് കണ്ടെത്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയല്ല ഐസി 3 യുടെ സ്ഥാപകനായ ഗണേഷ് കോഹ്ലി വീഡിയോയിൽ.
അവകാശവാദം:
സോഷ്യൽ മീഡിയയിലെ ഒരു വൈറൽ വീഡിയോ ഒരു വിദ്യാർത്ഥിയുടെ ഗണിത അധ്യാപികയുമായുള്ള ആത്മബന്ധത്തിൻറെ നിമിഷങ്ങൾ അവതരിപ്പിക്കുന്നു. ഒരു സമ്മാനത്തോടൊപ്പം കർണാടകയിലെ മൈസൂരിലുള്ള അധ്യാപികയുടെ വീട്ടിലേക്കുള്ള വിദ്യാർത്ഥിയുടെ യാത്രയെക്കുറിച്ചും ഇത് പറയുന്നു. ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചായ് മൈസൂരിലേക്കുള്ള യാത്രയിലൂടെ തന്റെ പ്രിയപ്പെട്ട കണക്ക് അധ്യാപകൻ മോളി അബ്രഹാമിനെ ഓർമ്മിക്കുന്നു എന്ന അവകാശവാദവുമായി ആണ് വീഡിയോ പങ്കിട്ടിട്ടുള്ളത്.
പോസ്റ്റിന്റെ ആർക്കൈവുചെയ്ത പതിപ്പ് ഇവിടെ പരിശോധിക്കാം.
അന്വേഷണം:
ഞങ്ങൾ വീഡിയോ സൂഷ്മമായി നിരീക്ഷിച്ചപ്പോൾ, വീഡിയോയിലെ വ്യക്തി സുന്ദർ പിച്ചായി അല്ലെന്നു വ്യക്തമായി.

വിഡിയോയിൽ തന്നെ ഐസി 3 കോൺഫറൻസ് ചെയർ ഗണേഷ് കോഹ്ലി എന്ന് ഏഴു്യിരിക്കുന്നതു കാണാം.

ഞങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞപ്പോൾ, ഞങ്ങൾക്ക് കോഹ്ലിയുടെ വെബ്സൈറ്റ് കണ്ടെത്താൻ കഴിഞ്ഞു. അധ്യാപകനും സംരംഭകനുമായ ഗണേഷ് കോഹ്ലി 15 വർഷത്തിനിടെ 1,75,000 ഹൈസ്കൂളുകളുടെ ഗുണമേന്മ ഉയർത്താനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ഐസി 3 പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ്. സ്കൂളുകളിലും കോളേജുകളിലും കരിയർ കൗണ്സിലിംഗ് നൽകുന്ന കാര്യങ്ങളിൽ അദ്ദേഹം സഹായിച്ചിട്ടുണ്ട്.
മൂന്ന് വർഷത്തിന് മുമ്പ് പോസ്റ്റ് ചെയ്ത യഥാർത്ഥ വീഡിയോ ഞങ്ങൾ കണ്ടെത്തി.
ഞങ്ങൾ കോഹ്ലിയുമായി ബന്ധപ്പെട്ടപ്പോൾ, തെറ്റായ അവകാശവാദങ്ങളിൽ
അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
“ഈ തെറ്റായ വിവരങ്ങൾ അത്തരത്തിൽ പ്രചരിക്കുന്നതിൽ
ഞാൻ നിരാശനാണ്. ഇതൊരു പഴയ വീഡിയോയാണ്, കഴിഞ്ഞ മൂന്ന്
വർഷമായി യൂട്യൂബിൽ ലഭ്യമാണ്”, കോഹ്ലി പറഞ്ഞു.
തന്റെ അധ്യാപികയെ കണ്ടുമുട്ടിയത് അതിമനോഹരമായ അനുഭവമാണെന്നും വീഡിയോയിലൂടെ അദ്ദേഹം നൽകിയ സന്ദേശം ഏറ്റവും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡലിൽ ഈ തെറ്റായ അവകാശവാദങ്ങളെക്കുറിച്ചും കോഹ്ലി ട്വീറ്റ് ചെയ്തിരുന്നു.
निष्कर्ष: ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചൈ തന്റെ പ്രിയപ്പെട്ട കണക്ക് അധ്യാപിക മോളി അബ്രഹാമിനെ സന്ദർശിക്കാൻ പോകുന്നു എന്ന് പറഞ്ഞു പ്രചരിക്കുന്ന വൈറൽ വീഡിയോ വ്യാജമാണ്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചായിയല്ല ഐസി 3 യുടെ സ്ഥാപകനായ ഗണേഷ് കോഹ്ലിയാണ് വീഡിയോയിൽ.
- Claim Review : സോഷ്യൽ മീഡിയയിലെ ഒരു വൈറൽ വീഡിയോ ഒരു വിദ്യാർത്ഥിയുടെ ഗണിത അധ്യാപികയുമായുള്ള ആത്മബന്ധത്തിൻറെ നിമിഷങ്ങൾ അവതരിപ്പിക്കുന്നു. ഒരു സമ്മാനത്തോടൊപ്പം കർണാടകയിലെ മൈസൂരിലുള്ള അധ്യാപികയുടെ വീട്ടിലേക്കുള്ള വിദ്യാർത്ഥിയുടെ യാത്രയെക്കുറിച്ചും ഇത് പറയുന്നു. ആൽഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഇഒ സുന്ദർ പിച്ചായ് മൈസൂരിലേക്കുള്ള യാത്രയിലൂടെ തന്റെ പ്രിയപ്പെട്ട കണക്ക് അധ്യാപകൻ മോളി അബ്രഹാമിനെ ഓർമ്മിക്കുന്നു എന്ന അവകാശവാദവുമായി ആണ് വീഡിയോ പങ്കിട്ടിട്ടുള്ളത്.
- Claimed By : കിരീഷ് ധരംസി
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Telegram 9205270923
-
Email-Id contact@vishvasnews.com