X
X

Fact Check: ഹിജാബിൻ്റെ നിയമപരമായ ബാധ്യത  ഇറാൻ റദ്ദാക്കിയിട്ടില്ല; വൈറലായ വീഡിയോ 2022-ലെ പ്രതിഷേധങ്ങളിൽ നിന്നുള്ളതാണ്

ഹിജാബ് ധരിക്കുന്നതിനുള്ള നിയമപരമായ ബാധ്യത  നിർത്തലാക്കണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാനിൽ ആവശ്യമുയർന്നിരുന്നു.

  • By: Umam Noor
  • Published: Nov 12, 2025 at 06:07 PM

ന്യൂഡൽഹി (വിശ്വാസ് ന്യൂസ്) : ഹിജാബ് ധരിക്കുന്നതിനുള്ള നിയമപരമായ ബാധ്യത  നിർത്തലാക്കണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാനിൽ ആവശ്യമുയർന്നിരുന്നു. ഹിജാബ് ശരിയായി ധരിക്കാത്തതിൻ്റെ പേരിൽ ഇറാനിയൻ സുരക്ഷാ സേന തടവിലാക്കിയ 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് 2022 ൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം ഉയർന്നു, ഇറാനികൾ  മാത്രമല്ല മറ്റ് പല രാജ്യങ്ങളിൽ നിന്നും ഉള്ളവരും ഇതിൽ പങ്കെടുത്തു.

ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നത്. ഒരു സ്ത്രീ നൃത്തം ചെയ്യുന്നതാണ് വൈറലായ വീഡിയോ. ആ സ്ത്രീ ഹിജാബ് കത്തിക്കുന്നതും കാണാം. വൻ ജനക്കൂട്ടം ചുറ്റും നിൽക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. ഹിജാബിൻ്റെ നിയമപരമായ ബാധ്യത ഇറാൻ അവസാനിപ്പിച്ചുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്. ഇനി ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് അവിടെയുള്ള സ്ത്രീകളുടെ തിരഞ്ഞെടുപ്പായിരിക്കും. നിയമപരമായ ഒരു നിർബന്ധവും ഉണ്ടാകില്ല.

ഹിജാബിൻറെ നിയമപരമായ നിർബന്ധം  ഇറാൻ റദ്ദാക്കിയിട്ടില്ലെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നു. കൂടാതെ, ഈ അവകാശവാദത്തോടൊപ്പം പങ്കിടുന്ന വീഡിയോ 2022 ൽ ഇറാനിൽ നടന്ന ഹിജാബിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ്. എന്നിരുന്നാലും, ചില റിപ്പോർട്ടുകൾ പ്രകാരം, ഇറാൻറെ സദാചാര പോലീസിനെ ഇപ്പോൾ പൊതു സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്‌തു;, ‘സദാചാര പോലീസ്’ പൂർണ്ണമായും പിരിച്ചുവിട്ടിട്ടില്ലെന്നും ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു..

വൈറൽ പോസ്റ്റിൽ എന്താണ്  ?

 ‘Hindu Narayan Jaat Panchered‘എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ഒക്ടോബർ 27-ന് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് എഴുതി: “ബിഗ് ബ്രേക്കിംഗ്. ഹിജാബിൻ്റെ നിയമപരമായ ബാധ്യത ഇറാൻ അവസാനിപ്പിച്ചു. ഇനി, ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് അവിടെയുള്ള സ്ത്രീകളുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കും; നിയമപരമായ ബാധ്യതയില്ല. ഇത് റോഡിൽ ഹിജാബ് കത്തിച്ച്  ഇറാനിലെ ജനങ്ങൾ കൂട്ടത്തോടെ ആഘോഷിക്കുകയാണ്  ഇവിടെ നമ്മുടെ നാട്ടിൽ സ്‌കൂളുകളിലും കോളേജുകളിലും പോലും ഹിജാബ് വേണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്.”

ഇതിന്റെ ആർക്കൈവ്ഡ് പതിപ്പ് വായിക്കാം here.

അന്വേഷണം:

വൈറലായ പോസ്റ്റ് മൂന്ന് ഭാഗങ്ങളായി അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യ ഭാഗത്തിൽ, വൈറലായ വീഡിയോയുടെ സത്യാവസ്ഥ  ഞങ്ങൾ അന്വേഷിച്ചു. രണ്ടാം ഭാഗത്തിൽ, ഇറാൻ്റെ ഹിജാബ് നിയമത്തെക്കുറിച്ചുള്ള വൈറൽ ക്ലെയിമിൻ്റെ ആധികാരികത  പരിശോധിച്ചു. മൂന്നാം ഭാഗത്തിൽ, ഇറാൻ്റെ സദാചാര പോലീസിൻ്റെ നിലവിലെ അവസ്ഥ ഞങ്ങൾ അന്വേഷിച്ചു.

ഭാഗം ഒന്ന് (വൈറൽ വീഡിയോ)  

ഞങ്ങളുടെ അന്വേഷണം   ആദ്യം വൈറൽ വീഡിയോയിൽ നിന്ന് കീഫ്രെയിമുകൾ എക്‌സ്‌ട്രാക്‌റ്റുചെയ്‌ത് ഗൂഗിൾ ലെൻസ് ഉപയോഗിച്ച് തിരഞ്ഞുകൊണ്ടായിരുന്നു. തിരഞ്ഞപ്പോൾ, ഈ വീഡിയോ 2022 സെപ്റ്റംബർ 21-ന് ‘mamamiaaus’ എന്ന് പേരുള്ള ഒരു വെരിഫൈഡ്  ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്‌ലോഡ് ചെയ്തതായി  കണ്ടെത്തി. അതിൽ നൽകിയ വിവരമനുസരിച്ച്(information,)ഇറാനിൽ 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം സ്ത്രീകൾ പ്രതിഷേധിക്കുകയും ഹിജാബ് കത്തിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ.

ഈ ലീഡിൻ്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ അന്വേഷണം തുടരുകയും spectator.co.uk. എന്ന വെബ്‌സൈറ്റിൽ 2022 സെപ്റ്റംബർ 21-ലെ അനുബന്ധ വാർത്താ റിപ്പോർട്ട് കണ്ടെത്തുകയും ചെയ്തു. മഹ്‌സ അമിനി എന്ന 22 കാരിയായ യുവതി കസ്റ്റഡിയിലിരിക്കെ മരിച്ചതിൽ പ്രതിഷേധിച്ച് ഇറാനിൽ സ്ത്രീകൾ ധീരമായ നടപടികളിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അവർ പരസ്യമായി ഹിജാബുകൾ അഴിച്ച് കത്തിക്കുന്നു, മുടി പുറത്തുകാട്ടി  തെരുവുകളിൽ നൃത്തം ചെയ്യുന്നു.

2022 സെപ്‌റ്റംബർ മുതൽ മറ്റ് നിരവധി social  മീഡിയ handles  കളിലും ന്യൂസ് പോർട്ടലുകളിലും ഈ വീഡിയോ ഞങ്ങൾ കണ്ടെത്തി. ഇവയിലെല്ലാം  ഇറാനിൽ ഹിജാബിനെതിരായ പ്രതിഷേധത്തിൽ നിന്നുള്ള വീഡിയോ എന്നാണ് വിവരിച്ചത്.

ഭാഗം രണ്ട്  (ഇറാനിലെ ഹിജാബ് നിയമം)

സ്ത്രീകൾക്ക് ഹിജാബിൻ്റെ നിയമപരമായ ബാധ്യത ഇറാൻ സർക്കാർ അവസാനിപ്പിച്ചുവെന്നാണ് വൈറലായ പോസ്റ്റ് അവകാശപ്പെടുന്നത്. 1979-ലെ ഇറാനിയൻ വിപ്ലവം അവിടത്തെ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി പറയപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.വിപ്ലവത്തിനുശേഷം, പുതിയ ഇസ്ലാമിക സർക്കാർ എല്ലാ സ്ത്രീകൾക്കും ഹിജാബ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമങ്ങൾ സ്ഥാപിച്ചു. (BBC Report).

ഇറാൻ ഹ്യൂമൻ റൈറ്റ്സ് ഡോക്യുമെൻ്റേഷൻ സെൻറർ നൽകിയ information അനുസരിച്ച്, ഇസ്ലാമിക് പീനൽ കോഡിൻ്റെ ആർട്ടിക്കിൾ 638 ആണ് ഇറാനിലെ നിർബന്ധിത ഹിജാബിൻ്റെ പ്രധാന നിയമപരമായ അടിസ്ഥാനമായി കണക്കാക്കുന്നത്. ഒരു സ്ത്രീ പൊതുസ്ഥലത്ത് ഹിജാബ് ധരിച്ചില്ലെങ്കിൽ അവർക്ക് ഭരണപരമായ ശിക്ഷ നൽകാമെന്ന് ഈ ആർട്ടിക്കിൾ പറയുന്നു.

2024 ഡിസംബർ 17 -ലെ BBC റിപ്പോർട്ട് അനുസരിച്ച്, ഇറാൻ്റെ ദേശീയ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരാനിരുന്ന വിവാദ “ഹിജാബ്, ചാരിത്ര്യം  നിയമം” താൽക്കാലികമായി നിർത്തിവച്ചു. ഈ പുതിയ നിയമത്തിൽ മുടി, കൈകൾ, കാലുകൾ എന്നിവ പുറത്ത് കാണിക്കുന്നതിന് കർശനമായ ശിക്ഷകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് മനുഷ്യാവകാശ പ്രവർത്തകർ എതിർത്തിരുന്നു.

2025 മാർച്ച് 24 ന്, ദി Guardian-ൽ വന്ന ഒരു റിപ്പോർട്ട്, രാജ്യത്ത് നിർബന്ധിത ഹിജാബിനെക്കുറിച്ച് ഇറാൻ സർക്കാർ ഇപ്പോഴും കർശനമായ നിലപാട് തുടരുന്നുവെന്ന് അവകാശപ്പെട്ടു. ഈ നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ കണ്ടെത്താൻ പോലീസ് ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട് പറയുന്നു..

2025 ഒക്ടോബർ 14-ന് ഇറാനിയൻ വാർത്താ വെബ്‌സൈറ്റായ Iran International, റിപ്പോർട്ട് അനുസരിച്ച്, ഇറാൻറെ ജുഡീഷ്യറിയുടെ വക്താവ് അലി അസ്ഗർ ജഹാംഗീർ രാജ്യത്ത് ഹിജാബ് നിയമം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചു. നിർബന്ധിത ഹിജാബിനെക്കുറിച്ചുള്ള ചർച്ചകൾ രാജ്യത്ത് വീണ്ടും ശക്തമാകുകയും പരസ്യമായ ലംഘന കേസുകൾ വർദ്ധിക്കുകയും ചെയ്യുന്ന സമയത്താണ് ഈ പ്രസ്താവന വന്നത്

ഭാഗം മൂന്ന് ( ഇറാനിലെ ധാർമിക പോലീസ് )

ഈ ഭാഗത്ത്, ഇറാൻ്റെ സദാചാര പോലീസിനെക്കുറിച്ച് (ഗാഷ്റ്റ്-ഇ-എർഷാദ്) കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു. ഇറാൻ്റെ സദാചാര പോലീസ് എന്നത് ഹിജാബ് അല്ലെങ്കിൽ ഡ്രസ് കോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ തടവിലാക്കുകയോ പൊതുസ്ഥലങ്ങളിൽ അയഞ്ഞ വസ്ത്രമോ ഹിജാബോ   ധരിക്കാൻ ഉത്തരവിടുകയോ ചെയ്യുന്ന ഒരു പ്രത്യേക യൂണിറ്റാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി, ഇത് ആളികൾ എത്രത്തോളം നിയമം അനുസരിക്കുന്നുവെന്ന്  നിരീക്ഷിക്കുന്നു. മുൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദിൻ്റെ കാലത്താണ് സദാചാര പോലീസ് സ്ഥാപിതമായത്. 1983-ൽ ഹിജാബ് നിർബന്ധമാക്കിയ ശേഷം, 2006-ൽ ഈ യൂണിറ്റ് ഇസ്‌ലാമിക ഡ്രസ് കോഡ് നടപ്പിലാക്കുന്നതിനായി തെരുവിലിറങ്ങി. (DW Report).

2024 സെപ്റ്റംബർ 17 -ലെ BBC റിപ്പോർട്ട് അനുസരിച്ച്, നിർബന്ധിത ഹിജാബ് ധരിക്കാത്തതിന് “സദാചാര പോലീസ്” ഇനി സ്ത്രീകളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഇറാൻ്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. കർശനമായ ഡ്രസ് കോഡ് ലംഘിച്ചതിന് രാജ്യത്ത് സ്ത്രീകൾ ഇപ്പോഴും ക്രൂരമായ ശിക്ഷകൾ നേരിടേണ്ടിവരുന്നുണ്ടെന്ന്  യുഎൻ മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രസ്താവന വന്നത്..

2025 ഒക്ടോബർ 23-ന് Iran International പ്രസിദ്ധീകരിച്ച ഒരു കുറിപ്പിൽ “ഗഷ്ത്-ഇ-എർഷാദ്” അല്ലെങ്കിൽ “സദാചാര പോലീസ്” ഇപ്പോഴും ഔപചാരികമായി നിലവിലുണ്ട് എന്ന് അവകാശപ്പെടുന്നു.  എന്നിരുന്നാലും, തെരുവുകളിൽ അതിൻ്റെ സാന്നിധ്യം മുമ്പത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിയമപരമായി, ഹിജാബ് ധരിക്കുന്നത് ഇപ്പോഴും നിർബന്ധമാണ്, എന്നാൽ സാധാരണ ജീവിതത്തിൽ  സ്ഥിതി മാറുകയാണ്, പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ. ഈ യൂണിറ്റിൻ്റെ പ്രവർത്തനത്തിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അതിൻ്റെ പ്രവർത്തനങ്ങൾ പഴയതുപോലെ ആക്രമണാത്മകമല്ല. സ്ത്രീകളുടെ പ്രതിഷേധവും അന്താരാഷ്ട്ര സമ്മർദ്ദവും കാരണം സർക്കാർ ഇക്കാര്യത്തിൽ അൽപ്പം അയവ് കാണിച്ചതായി കരുതപ്പെടുന്നു. എന്നാൽ  “സദാചാര പോലീസ്” പൂർണ്ണമായും പിരിച്ചുവിട്ടിട്ടില്ല, ഇപ്പോഴും നിയമപരമായി അത് നിലനിൽക്കുന്നു.

ഇതേ പ്രശ്നത്തെക്കുറിച്ച് 2025 ഒക്ടോബർ 27-ന് Washington Post പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്, ഹിജാബ് നിർബന്ധമാക്കുന്ന നിയമം ഇപ്പോഴും നിലവിലുണ്ടെങ്കിലും അത് മുമ്പത്തെപ്പോലെ അത്ര ശക്തമായി നടപ്പാക്കുന്നില്ല എന്നാണ്.  .  ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും, ഹിജാബോ   അയഞ്ഞ വസ്ത്രമോ ധരിക്കാതെ  നിരവധി സ്ത്രീകൾ തെരുവുകളിൽ കാണപ്പെടുന്നു, പോലീസ് കൂടുതലും ഒന്നും പറയുന്നില്ല. എന്നിരുന്നാലും, റാഷ്റ്റ് നഗരം പോലെയുള്ള ചില സ്ഥലങ്ങളിൽ ഡ്രസ് കോഡ് പാലിക്കാത്ത സ്ത്രീകൾക്ക്  അടുത്തിടെ ചില കഫേകൾ താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തി.  അവിടങ്ങളിൽ ഇപ്പോഴും അറസ്റ്റുകൾ നടക്കുന്നുമുണ്ട്.

ഇതിനെക്കുറിച്ച് വിശ്വാസ് ന്യൂസിനോട് സംസാരിച്ച ഇറാനിയൻ മാധ്യമപ്രവർത്തക ഫാത്തിമ കരീം ഖാൻ പറഞ്ഞു, “ഹിജാബ് നിയമം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു ഉത്തരവ് ഉണ്ടായിട്ടില്ല. ഇത് പൂർണ്ണമായും തെറ്റാണ്. എന്നാൽ  സദാചാര പോലീസ് പൊതുസ്ഥലങ്ങളിൽ ഇല്ല, അതിനാൽ  ആളുകൾക്ക് ഹിജാബ് ഇല്ലാതെ വീടിന് പുറത്തിറങ്ങാം, പക്ഷേ ഹിജാബ് നിയമം ഇപ്പോഴും നിലവിലുണ്ട്, അതിനാൽ ഹിജാബ് ഇപ്പോഴും നിര്ബന്ധമാണ്.”

വ്യാജ പോസ്റ്റ് ഷെയർ ചെയ്ത ‘ഹിന്ദു നാരായൺ ജാട്ട് പഞ്ചേർഡ്’ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവിൻറെ സോഷ്യൽ സ്‌കാൻ ഞങ്ങൾ നടത്തി. പ്രസ്തുത ഉപയോക്താവിന് 9,325 ഫോളോവേഴ്‌സ് ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.

നിഗമനം: 2022ൽ ഇറാനിൽ ഹിജാബിനെതിരെ നടന്ന പ്രതിഷേധത്തിൽ നിന്നുള്ളതാണ് വൈറലായ വീഡിയോയെന്ന് വിശ്വാസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. മാത്രമല്ല , ഹിജാബിൻ്റെ നിയമപരമായ നിർബന്ധം ഇറാൻ റദ്ദാക്കിയിട്ടില്ല; ഈ നിയമം ഇപ്പോഴും നിലനിൽക്കുന്നു.

  • Claim Review : ഹിജാബിൻ്റെ നിയമപരമായ ബാധ്യത  ഇറാൻ റദ്ദാക്കി 
  • Claimed By : ഇൻസ്റ്റാഗ്രാം ഉപയോക്താവ് 'Hindu Narayan Jaat Panchered'
  • Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!

Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.

ടാഗ്സ്

Post your suggestion

No more pages to load

ബന്ധപ്പെട്ട ലേഖനങ്ങള്‍

Next pageNext pageNext page

Post saved! You can read it later