
ന്യുസ് (ന്യു ദൽഹി). മുൻ ഇലക്ഷൻ കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി നൽകിയതായി പറയപ്പെടുന്ന സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂസർമാർ ഒരു വാർത്ത കട്ടിംഗിനെ വൈറലാക്കുകയും ഇ വി എം ഹാക്കിംഗിനെക്കുറിച്ചുള്ള ആ പ്രസ്താവന മുൻ ഇലക്ഷൻ കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി നല്കിയതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു ..
വൈറലായ ഈ അവകാശവാദം തെറ്റാണെന്ന് വിശ്വസ് ന്യുസിന്റെ അന്വേഷണത്തിൽ വ്യക്തമായി. മുൻ ഇലക്ഷൻ കമ്മീഷണർ ഇത്തരത്തിൽ ഒരു പ്രസ്താവന ചെയ്തിട്ടില്ല. ഇതിനുമുമ്പും ഈ പ്രസ്താവന വൈറലായിത്തിർന്നിട്ടുണ്ട്.
എന്താണ് വൈറലായ വാർത്തയിൽ ഉള്ളത്?
ഫേസ്ബുക്ക് യൂസറായ വിജയ് പട്ടേൽ ആണ് ഈ വാർത്ത അടങ്ങിയ പത്ര കട്ടിംഗ് മാർച്ച് 7-ന് പോസ്റ്റ് ചെയ്തത്. അതിൽ ഇങ്ങനെ പറയുന്നു: ” ഗുജറാത്തിലെയും ഹിമാചൽ പ്രാദേശിലെയും തെരഞ്ഞെടുപ്പുകളിൽ ബി ജെ പി ജയിച്ചത് ഇ വി എം ഹാക്ക് ചെയ്തതുകൊണ്ടാണ്– മുൻ ഇലക്ഷൻ കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി’
ഉത്തരപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി വിജയിച്ചത് ഇ വി എം ഹാക്ക് ചെയ്തതുകൊണ്ടാണ് എന്ന് മുൻ ഇലക്ഷൻ കമ്മീഷണർ ടി എസ് കൃഷ്ണമൂർത്തി പ്രസ്താവിച്ചതായി ഈ വൈറൽ പോസ്റ്റ് തെറ്റായി അവകാശപ്പെടുന്നു..
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ്ഡ് വേർഷൻ ഇവിടെ കാണാം..
അന്വേഷണം
ഈ വൈറൽ പോസ്റ്റിന്റെ സത്യാവസ്ഥ മനസിലാക്കാൻ വിശ്വാസ് ന്യുസ് ആദ്യമായി ഇലക്ഷൻ കമ്മീഷണറുടെ വക്താവ് ഷെഫലി ഷരണിന്റെ സമൂഹമാധ്യമ അക്കൗണ്ട് സെർച്ച് ചെയ്തു. അവരുടെ ട്വിറ്റര് ഹാന്ഡിലിൽ മാർച്ച് 11-ന് അപ്-ലോഡ് ചെയ്ത ഒരു പത്രക്കുറിപ്പ് ഞങ്ങൾ കണ്ടെത്തി .അത് നിങ്ങൾക്ക് ഇവിടെ കാണാം.
മാർച്ച് 11-ന് പുറത്തിറക്കിയ പ്രസ്തുത പത്രക്കുറിപ്പിൽ മുൻ ഇലക്ഷൻ കമ്മീഷണർ ടി എസ കൃഷ്ണമൂർത്തിയുടെ പേരിൽ വൈറലായിരിക്കുന്നത് ഒരു വ്യാജ വാർത്തക്കെതിരെ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി പറയുന്നു. നേരത്തെ തന്നെ ഈ വാർത്ത മുൻ ഇലക്ഷൻ കമ്മീഷണർ നിഷേധിച്ചതാണ്. അതെ വാർത്തതന്നെയാണ് വീണ്ടും വൈറൽ ആയിരിക്കുന്നത്.മുൻ ഇലക്ഷൻ കമ്മീഷണർ പുറപ്പെടുവിച്ച പ്രസ്താവനയും ഈ പത്രക്കുറിപ്പിൽ ചേർത്തിട്ടുണ്ട്. ഈ വൈറൽ വാർത്ത പൂർണമായും സത്യവിരുദ്ധമാണെന്ന് അതിൽ വ്യക്തമാക്കുന്നു. പ്രസ്തുത പത്രക്കുറിപ്പ് വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക..
ഈ വൈറൽ വാർത്ത പൂർണമായും വ്യാജമാണെന്ന് ഇലക്ഷൻ കമ്മീഷണറുടെ വക്താവ് ഷെഫലി ഷരൺ വിശ്വാസ് ന്യുസിനോട് പറഞ്ഞു.
ഇനി നമുക്ക് ഈ വൈറൽ വ്യാജ വാർത്ത ആദ്യമായി പോസ്റ്റ് ചെയ്ത യൂസറെപ്പറ്റി അന്വേഷിക്കാം. വിജയ് പട്ടേൽ എന്ന ഈ ഫേസ്ബുക്ക് യുസർ താമസിക്കുന്നത് ഗുജറാത്തിലെ അഹമ്മദാബാദിലാണ്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ട്.
निष्कर्ष: നിഗമനം: വിശ്വാസ് ന്യുസിന്റെ അന്വേഷണത്തിൽ ഈ ഫേസ്ബുക്ക് പോസ്റ്റ് വജ്ജമാണെന്ന് വ്യക്തമായി. തന്റെ പേരിൽ ആരോപിക്കപ്പെട്ട ഇ വി എം ഹാക്കിംഗ് സംബന്ധിച്ച ഒരു പ്രസ്താവനയും തൻ നൽകിയിട്ടില്ലെന്ന് മുൻ ഇലക്ഷൻ കമ്മീഷണർ ടി എസ കൃഷ്ണമൂർത്തി പറയുന്നു. അതിനാൽ ഈ പോസ്റ്റ് വ്യാജമാകുന്നു.
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.