വസ്തുത പരിശോധന: മുലായം സിംഗ് യാദവിനെയും സ്മൃതി ഇറാനിയെയും കുറിച്ചുള്ള വ്യാജ അവകാശവാദം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ മുലായം സിംഗിന്റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് തെളിഞ്ഞു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ മുലായം അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമായി.
- By Vishvas News
- Updated: February 28, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): മുലായം സിംഗ് യാദവിനെയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെയും കുറിച്ചുള്ള ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പാർലമെന്റിന്റെ ബജറ്റ് സെഷൻ വേളയിൽ സ്മൃതി ഇറാനി മുലായം സിംഗ് യാദവിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹം തേടി എന്നാണ് പ്രസ്തുത പോസ്റ്റ് പറയുന്നത്. തന്റെ ഹൃദയത്തിൽ തട്ടിയുള്ള ആഗ്രഹം യോഗി ആദിത്യനാഥ് വീണ്ടും യു പിയുടെ മുഖ്യമന്ത്രി ആകണമെന്നതാണെന്ന് മുലായം ആ സന്ദർഭത്തിൽ സ്മൃതിയോട് പറഞ്ഞുവത്രേ. വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ മുലായം അങ്ങനെ പറഞ്ഞിട്ടില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും തെളിഞ്ഞു.
എന്താണ് വൈറൽ പോസ്റ്റിലുള്ളത്?
31 ജനുവരി, 2022-ന് ഈ വൈറൽ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഫേസ്ബുക്ക് യൂസർ ജെ പി സിംഗ് എഴുതുന്നു “ വലിയ വാർത്ത. തന്റെ ഹൃദയത്തിൽ തട്ടിയുള്ള ആഗ്രഹം യോഗി ആദിത്യനാഥ് വീണ്ടും യു പിയുടെ മുഖ്യമന്ത്രി ആകണമെന്നതാണെന്ന് മുലായം സിംഗ് യാദവ്‌ജി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പറഞ്ഞു.”
ഫേസ്ബുക്ക് യൂസർ വിവേക് പ്രതാപ് സിംഗ് ചോട്ടുവും ഈ അവകാശവാദം സമാനമായ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ മറ്റു സമൂഹ മാധ്യമ യൂസർമാരും സമാന അവകാശവാദത്തോടെ പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നു.
ഈ പോസ്റ്റിന്‍റെ ആര്‍ക്കൈവ്ഡ് വേര്‍ഷന്‍ പരിശോധിക്കാം, ഇവിടെ
അന്വേഷണം
ഈ വൈറൽ അവകാശവാദത്തിന് വാസ്തവം അറിയാനായി ചില കീവേഡുകൾ ഉപയോഗിച്ച് കൊണ്ട് ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി. എന്നാൽ ഈ വൈറൽ അവകാശവാദത്തെ സാധൂകരിക്കുന്ന വിശ്വസനീയമായ ഒരു മാധ്യമ റിപ്പോർട്ടും ഞങ്ങൾക്ക് കണ്ടെത്താനായില്ല. മുലായം സിംഗ് അത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും മാധ്യമങ്ങളിൽ പ്രധാന വാർത്ത ആകേണ്ടതാണ്. അതിൽ ചിലതെങ്കിലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിയേണ്ടതുമാണ്. പാർലമെന്റിന്റെ ബജറ്റ് സെഷൻ വേളയിൽ സ്മൃതി ഇറാനി മുലായം സിംഗ് യാദവിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ കാൽ തൊട്ടുവന്ദിച്ച് അനുഗ്രഹം തേടിയിട്ടുണ്ട്. എന്നാൽ സിംഗ് അവരോട് മുഖ്യമന്ത്രി യോഗിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞതായി ഒരു മാധ്യമ റിപ്പോർട്ടും കാണുന്നില്ല.
തുടർന്നുള്ള അന്വേഷണത്തിൽ സ്മൃതി ഇറാനിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഞങ്ങൾ പരിശോധിച്ചു. എന്നാൽ അവിടെയൊന്നും വൈറൽ അവകാശവാദത്തിലേതുപോലുള്ള ഒരു പോസ്റ്റും കാണാനായില്ല.
തുടർന്നുള്ള അന്വേഷണത്തിൽ ദൈനിക് ജാഗരണിന്റെ ഉത്തരപ്രദേശ് ഡിജിറ്റൽ ഇൻചാർജ് ആയ ധർമേന്ദ്ര കുമാറിനെ ഞങ്ങൾ ബന്ധപ്പെട്ടു. വൈറൽ അവകാശവാദം വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സെഷൻ വേളയിൽ രണ്ടുപേരും തമ്മിൽ കണ്ടുമുട്ടിയിരുന്നു. എല്ലാ മാധ്യമങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു അത്. സ്മൃതി മുലായത്തിന്റെ പാഠം തൊട്ട് വന്ദിച്ചുവെങ്കിലും അത്തരത്തിലുള്ള ഒരു സംഭാഷണവും ഉണ്ടായിട്ടില്ല. അത്തരത്തിൽ സംസാരിച്ചിരുന്നെങ്കിൽ രണ്ടുപേരിൽ ഒരാളെങ്കിലും അത് മാധ്യമങ്ങളുമായി പങ്കുവെക്കുമായിരുന്നു.
ഇതുസംബന്ധിച്ച സ്ഥിരീകരണത്തിനായി ഞങ്ങൾ സമാജ്‌വാദി പാർട്ടിയുടെ ദേശീയ വക്താവ് മനോജ് കാക്കയെ ബന്ധപ്പെട്ടു. വൈറൽ അവകാശവാദം വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മുതിർന്ന നേതാവായ മുലായം സിംഗിനെ പലരും വന്നുകാണുകയും അനുഗ്രഹം തേടുകയും അദ്ദേഹം അവരെ അനുഗ്രഹിക്കുകയും ചെയ്യാറുണ്ട്. സമാജ്‌വാദി പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കാനായി ബി ജെ പിയുടെ ഐടി സെൽ ആണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
അന്വേഷണത്തിന്റെ അവസാനഭാഗമായി, ഈ അവകാശവാദം പങ്കുവെച്ച ഫേസ്‌ബുക്ക് യൂസർ ജെ പി സിംഗിന്റെ അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. ഫേസ്‌ബുക്കിൽ അദ്ദേഹത്തിന് അമ്പത്താറായിരത്തിലേറെ ഫോളോവേഴ്സ് ഉണ്ടെന്ന് വ്യക്തമായി. 2, ഓഗസ്റ്റ് 2021 മുതൽ ഈ യൂസറുടെ പേജ് ഫേസ്‌ബുക്കിൽ സജീവമാണ്.
निष्कर्ष: വിശ്വാസ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ മുലായം സിംഗിന്റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന വ്യാജമാണെന്ന് തെളിഞ്ഞു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ മുലായം അങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യക്തമായി.
- Claim Review : പാർലമെന്റിന്റെ ബജറ്റ് സെഷൻ വേളയിൽ സ്മൃതി ഇറാനി മുലായം സിംഗ് യാദവിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയപ്പോൾ തന്റെ ഹൃദയത്തിൽ തട്ടിയുള്ള ആഗ്രഹം യോഗി ആദിത്യനാഥ് വീണ്ടും യു പിയുടെ മുഖ്യമന്ത്രി ആകണമെന്നതാണെന്ന് മുലായം സ്മൃതിയോട് പറഞ്ഞു.
- Claimed By : ഫേസ്ബുക്ക് യൂസർ ജെ പി സിംഗ്
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com