വസ്തുതാ പരിശോധന : യു പിയിലെ മെയ്ൻപുരിയിൽ ഒരു തോക്കോടുകൂടി പിടിയിലായ യുവതിയുടെ വീഡിയോ വ്യാജ അവകാശവാദത്തോടെ വൈറലാകുന്നു
അടുത്തതായി സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് പങ്കുവെച്ച യൂസറുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ആയിരത്തിലേറെ യൂസർമാർ ഫേസ്‌ബുക്കിൽ അയാളെ ഫോളോ ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ നിവാസിയാണ് അയാൾ
- By Vishvas News
- Updated: April 30, 2022

ന്യൂഡൽഹി(വിശ്വാസ് ന്യൂസ്): ഉത്തരപ്രദേശിലെ മെയ്ൻപുരിയിൽ ഒരു തോക്കോടുകൂടി പോലീസിന്റെ പിടിയിലായ യുവതിയുടെ വീഡിയോ വൈറലാകുന്നു.സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവെച്ച യൂസർമാർ ആ യുവതി ഒരു അധ്യാപികയാണെന്നും മുസ്‌ലിം സമുദായക്കാരിയാണെന്നും അവകാശപ്പെടുന്നു. വിശ്വാസ് ന്യൂസിന്റെ അന്വേഷണത്തിൽ പ്രസ്തുത വൈറൽ അവകാശവാദം വ്യാജമെന്ന് വ്യക്തമായി ആ യുവതി ഒരു അധ്യാപികയോ മുസ്‌ലിം സമുദായക്കാരിയോ അല്ല.
എന്താണ് വൈറൽ ആകുന്നത്?
യോഗി ആദിത്യനാഥ് കാ ചേല എന്ന ഫേസ്‌ബുക്ക് യൂസർ ഈ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് എഴുതുന്നു: “ഉത്തരപ്രദേശിലെ മെയ്ൻപുരിയിൽ ഒരു തോക്കോടുകൂടി ഒരു യുവതി പോലീസിന്റെ പിടിയിലായി.”
അന്വേഷണം:
ഈ വൈറൽ അവകാശവാദത്തിന്റെ സത്യാവസ്ഥ അറിയാനായി ഞങ്ങൾ കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ സെർച്ച് നടത്തി.ഇ അവകാശവാദവ്യമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് ഞങ്ങൾ ദൈനിക് ജാഗരണിൽ കണ്ടെത്തി. 13 ഏപ്രിൽ 2022-ൽ പ്രസിദ്ധീകരിച്ച ആ റിപ്പോർട്ട് പ്രകാരം ഫിറോസാബാദിൽ ഒരു പെൺകുട്ടി കൈയിൽ ഒരു പിസ്റ്റളുമായി റോഡരികിൽ ഒരു കടയിൽനിന്ന് ഭക്ഷണം കഴിക്കുങ്കയായിരുന്നു. വിവരമറിഞ്ഞ് അവിടെ എത്തിയ പോലീസ് ആ പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. എന്നാൽ ആ പെൺകുട്ടി ഒരു അധ്യാപികയോ മുസ്‌ലിം സമുദായക്കാരിയോ അല്ല.
തുടർന്നുള്ള അന്വേഷണത്തിൽ മെയ്ൻപുരി പോലീസിന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ട് ഞങ്ങൾ സ്കാൻ ചെയ്തു. 13 ഏപ്രിൽ 2022-ൽ പോസ്റ്റ് ചെയ്ത വൈറൽ അവകാശവാദവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് ഞങ്ങൾ അവിടെ കണ്ടു. ഒരു ട്വിറ്റെർ യൂസർക്ക് മറുപടിയായി മെയ്ൻപുരി പോലീസ് എഴുതി:” ഈ കേസിന്റെ അന്വേഷണത്തിനുശേഷം പിസ്റ്റളുമായി അറസ്റ്റിലായ പെൺകുട്ടി ഒരു അധ്യാപിക അല്ലെന്ന് വ്യക്തമായി.അവരുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.”
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കോട്വാലി പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് അനിൽ സിംഗിനെ ദൈനിക് ജാഗരൺ മെയ്ൻപുരി ഡിവിഷൻ ബ്യൂറോ ചീഫ് ദിലീപ് ശർമ്മ വഴി ബന്ധപ്പെട്ടു. വൈറൽ അവകാശവാദം വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടി ഒരു അധ്യാപികയോ മുസ്‌ലിം സമുദായക്കാരിയോ അല്ല. 12 ക്ലാസ് വരെ പഠിച്ചിട്ടുള്ള പെൺകുട്ടിയുടെ പേര് കരിഷ്മ യാദവ് എന്നാകുന്നു. ദക്ഷിണ ഫിറോസാബാദിലെ നയി അബാദി പഹുൽവാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അവരുടെ താമസം.അവൾ പറഞ്ഞതനുസരിച്ച് അവളുടെ ‘അമ്മ അച്ഛനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായായിരുന്നു. അവരുടെ മരണശേഷം വലിയൊരു സ്വത്തിന്റെ അവകാശിയായി പെൺകുട്ടി. തന്റെ ജീവന് ഭീഷണി ഉള്ളതുകൊണ്ടാണ് അവൾ പിസ്റ്റൾ കൈയിൽ കൊണ്ടുനടക്കുന്നത്.
निष्कर्ष: അടുത്തതായി സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് പങ്കുവെച്ച യൂസറുടെ പ്രൊഫൈൽ ഞങ്ങൾ സ്കാൻ ചെയ്തു. ആയിരത്തിലേറെ യൂസർമാർ ഫേസ്‌ബുക്കിൽ അയാളെ ഫോളോ ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ നിവാസിയാണ് അയാൾ
- Claim Review : ഉത്തരപ്രദേശിലെ മെയ്ൻപുരിയിൽ ഒരു തോക്കോടുകൂടി പോലീസിന്റെ പിടിയിലായ യുവതിയുടെ വീഡിയോ വൈറലാകുന്നു..
- Claimed By : യോഗി ആദിത്യനാഥ് കാ ചേല
- Fact Check : False

Know the truth! If you have any doubts about any information or a rumor, do let us know!
Knowing the truth is your right. If you feel any information is doubtful and it can impact the society or nation, send it to us by any of the sources mentioned below.
-
Whatsapp 9205270923
-
Email-Id contact@vishvasnews.com